Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crashed

നായ കുറുകെ ചാടി; ഇരുചക്ര വാഹനം മതിലില്‍ ഇടിച്ചു യുവാവ് മരിച്ചു

കൊട്ടാരക്കര: പുത്തൂര്‍ മാറനാട് റോഡില്‍ ഇരുചക്രവാഹനം മതിലില്‍ ഇടിച്ച് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു.

പുത്തൂര്‍ തെക്കുംപുറം പ്രഭാമന്ദിരത്തില്‍ പ്രകാശ് (42) ആണ് മരിച്ചത്. പുത്തൂര്‍ തെക്കേ ചന്തയ്ക്ക് സമീപം ശിവശക്തി ടൂ വീലേഴ്‌സ് എന്ന വര്‍ക്ക്ഷോപ്പ് നടത്തി വരുകയായിരുന്നു ഇദ്ദേഹം.

29 ന് രാത്രി 11.30ന് വര്‍ക്ക് ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോകുംവഴി ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടിയതോടെ നിയന്ത്രണംവിട്ടു ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പുത്തൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വീട്ട് വളപ്പില്‍ നടന്നു. അച്ഛന്‍ പരേതനായ പ്രഭാകരന്‍ ആചാരി, അമ്മ: കോമളയമ്മ, ഭാര്യ: ശ്രീ രേഖ, മകന്‍: ശ്രീ കേശ്.

District News

രാത്രി വഴിതെറ്റിയെത്തിയ കാർ പവർഹൗസിന്‍റെ ഗേറ്റിലിടിച്ചു

തൊടുപുഴ: ഓണ്‍ലൈൻ മാപ്പ് നോക്കിയെത്തിയ കാർ വഴിതെറ്റി മൂലമറ്റം വൈദ്യുതി നിലയത്തിന്‍റെ പ്രവേശനകവാടത്തിലെ ഗേറ്റിൽ ഇടിച്ചു. വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് അപകടം.

കാഞ്ചിയാർ കോഴിമല സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ വഴിതെറ്റിയാണ് രാത്രി വൈദ്യുതി നിലയത്തിനു മുന്നിലെത്തിയത്. വൈദ്യുതി നിലയത്തിനു മുന്നിലെത്തിയപ്പോൾ ഗേറ്റ് കാണാതെ ഇതിൽ ഇടിക്കുകയായിരുന്നു. ഗേറ്റിനു സമീപം സുരക്ഷാചുമതലയിലുണ്ടായിരുന്ന പോലീസ് ഇവരെ പിടികൂടി. ചോദ്യംചെയ്യലിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നു പറഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കാഞ്ഞാർ പോലീസും സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ഗേറ്റിന്‍റെ തകരാർ പരിഹരിക്കാമെന്ന നിബന്ധനയിൽ ഇവരെ വിട്ടയച്ചു.

കോഴിമല സ്വദേശിയും ഭാര്യയും മാതാവും കുട്ടികളും അടങ്ങുന്ന കുടുംബമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.ഇതിനു മുൻപും വാഹനങ്ങൾ വഴിതെറ്റി വൈദ്യുതി നിലയത്തിനു സമീപമെത്തിയിട്ടുണ്ട്. മൂലമറ്റം ടൗണിൽനിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വൈദ്യുതി നിലയത്തിന്‍റെ പ്രവേശനകവാടത്തിലെത്തും. നിലവിൽ സഞ്ചാരയോഗ്യമാക്കുന്ന കോട്ടമല റോഡ് വൈദ്യുതി നിലയത്തിന്‍റെ പ്രവേശന കവാടത്തിനു സമീപത്തു കൂടെയാണ് കടന്നുപോകുന്നത്. ഇതാണ് വഴിതെറ്റാനുള്ള കാരണമെന്നാണ് നിഗമനം. ഗേറ്റിന് സാരമായി തകരാർ സംഭവിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.

International

തുർക്കി സൈനിക വിമാനാപകടം: 20 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടിബിലിസി: തുർക്കിയുടെ സൈനിക വിമാനം തകർന്ന് 20 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അസര്‍ബൈജാനിൽനിന്ന് തുർക്കിയിലേയ്ക്ക് തിരിച്ചുവരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.

ജോര്‍ജിയ-അസര്‍ബൈജാന്‍ അതിര്‍ത്തിയിലാണ് തുര്‍ക്കി സൈനിക വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 20 പേരും സൈനികരായിരുന്നു.

സി 130 ഹെര്‍കുലിസ് വിഭാഗത്തില്‍പെട്ട വിമാനമാണ് തകര്‍ന്നുവീണത്. വിമാനം പല കഷ്ണങ്ങളായി താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിനകത്തുണ്ടായ സ്‌ഫോടനമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Latest News

Corehub Up